ന്യൂഡൽഹി: യുവതിയോടൊപ്പെം ഹോട്ടലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മേജർ ലീതുൽ ഗൊഗോയി കുറ്റക്കാരനെന്ന് പട്ടാളക്കോടതി കണ്ടെത്തി. വിഷയത്തിൽ ആവശ്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. മെയ് മാസത്തിലാണ് മേജറിനെ ശ്രീനഗർ സ്വദേശിയായ 18കാരിയോടൊപ്പം പോലീസ് പിടികൂടിയത്. മേജർ ഗൊഗോയി ഡ്യൂട്ടിക്കിടയിലാണ് പ്രദേശവാസിയായ യുവതിയ്ക്കൊപ്പം ശ്രീനഗറിലെത്തിയത്. തുടർന്ന് ഗൊഗോയിക്കെതിരെ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നേരത്തെ 2017 ഏപ്രിലിൽ ശ്രീനഗറിൽകലാപകാരികളിൽ നിന്നുണ്ടായ കല്ലേറ് ചെറുക്കാൻ ഫാറൂഖ് അഹമ്മദ് ഖാൻ എന്ന യുവാവിനെ ജീപ്പിനു മുന്നിൽ മേജർ ഗൊഗോയി കെട്ടിയിട്ട നടപടി ഏറെ വിവാദമായിരുന്നു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നുഇയാളെ മേജർ കെട്ടിയിട്ടത്. content highlights:Court of Inquiry Holds Major Leetul Gogoi Guilty in Srinagar Hotel Case
from mathrubhumi.latestnews.rssfeed https://ift.tt/2wrXatZ
via
IFTTT
No comments:
Post a Comment