ന്യൂഡൽഹി: ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പാർലമെന്ററി കമ്മിറ്റിയുടെ രൂക്ഷ വിമർശനം. ബാങ്കിങ് സംവിധാനത്തിൽ മോശം വായ്പകൾ പരിശോധിക്കുന്നതിൽ റിസർവ് ബാങ്ക് പരാജയപ്പെടുന്നതിനെ കമ്മിറ്റി ചോദ്യം ചെയ്തു. മോദി സർക്കാരിന് കീഴിൽ 2015 മുതൽ 2018 വരെയുള്ള കാലയളവിൽ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തിയായി ഉള്ളത് 6.2 ലക്ഷം കോടി രൂപയാണെന്ന് പാർലമെന്ററി കമ്മറ്റിയുടെ റിപ്പോർട്ട്. കോൺഗ്രസ് നേതാവ് വീരപ്പമൊയ്തലി തലവനായ പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച ധനകാര്യ കമ്മിറ്റിക്ക് സമർപ്പിച്ചു. ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ ഈ റിപ്പോർട്ട് വെക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2NpZfhj
via
IFTTT
No comments:
Post a Comment